February 15, 2007

ആശാരി മാധവന്‍

നാട്ടിലെ സ്ഥലത്തെ പ്രധാന കുടിയന്‍ പട്ടം വിട്ടു വീഴ്ച്ചയില്ലാതെ നിലനിര്‍ത്തിപ്പോരുന്ന മാന്യ ദേഹമാണു ആശാരി മാധവേട്ടന്‍. ദേഷത്തെ പ്രധാന രമ്യഹര്‍മ്മ്യങ്ങളുടെ മരപ്പണിയിലെല്ലാം ടിയാന്റെ കരവിരുത് കാണാം. രാവിലെ അല്പം വൈകിയാലും, വൈകീട്ട് 05.30 എന്ന സമയം ക്ലോക്കില്‍ ഉണ്ടെങ്കില്‍ ആശാരി പണി തീര്‍ത്ത് ഇറങ്ങിയിരിക്കും - നേരെ വടക്കേപാടത്തേക്ക്. അവിടെയാണു അഞ്ചല്ല, അയ്യായിരം പേരു വന്നാലും കൂസലില്ലാതെ ഊട്ടാന്‍ കഴിയുന്ന സുബ്രേട്ടന്റെ ദാഹശമനിക്കട. ‘കനാലു പരങ്ങി, ചളുവട്ട് (സള്‍ഫേറ്റ്), ചങ്ങലമാടന്‍’ തുടങ്ങിയ ഓമനപ്പേരുകളിലറിയപ്പെടുന്ന കള്ളവാറ്റുകട [ കടയെന്നാല്‍... തോട്ടുംവക്കത്തെ കൈതപ്പൊന്ത]. ആദ്യത്തെ ഗ്ലാസില്‍ത്തന്നെ ഫ്യൂസായി, കുടിച്ചു മതിയാവാത്തവര്‍ക്ക് പാടത്തെ / തോട്ടിലെ വെള്ളം മുക്കിക്കൊടുത്ത് ലഹരിയുടെ അപാര തീരങ്ങള്‍ കടത്തി വിടുന്നതില്‍ വിദഗ്ധന്‍ {പക്ഷേ മ്മടെ മാവേട്ടനെപ്പൊലുള്ളവരെ ഈ കലാപരിപാടിയില്‍ ഉള്‍പ്പെടുത്തില്ല}
അപ്പോ , പറഞ്ഞു വന്നത്... മാവേട്ടന്‍ നേരെ പാടത്തേക്ക്. നീറ്റായി രണ്ടെണ്ണം വിട്ട്, മൂന്നാമത്തേതു വാങ്ങിയപ്പോള്‍ “രണ്ടെണ്ണം മതി മോനേ... മൂന്നില്‍കൂടുതലായാ നെഞ്ഞു കത്തും” എന്ന യേശു ചിത്രം ആലോചിച്ച്, നാലാമത്തേതുകൂടി അകത്താക്കി തെക്കോട്ട്, കരയിലേക്കു ഇഴഞ്ഞു. തെക്കേക്കുന്നു കയറുമ്പോള്‍, മൂന്നടി മുന്നോക്കം വച്ചാല്‍ രണ്ടടി പിന്നൊക്കം പോകുന്നതായി അനുഭവപ്പെട്ട ആശാരി “ ഡാ, സുബ്രാ‍ാ‍ാ, കതിനയാണല്ലാ..” എന്നൊക്കെ കൂവിക്കൊണ്ട് റോഡിന്റെ വീതി അളന്നു വീട്ടിലേക്കുള്ള പ്രയാണം തുടര്‍ന്നു. അതിനൊടുവില്‍, പുറപ്പെട്ട ദിക്കില്‍ നിന്ന് 100 മീ. അകലെയായി കാനയില്‍ സുഖശയനം നടത്തുന്ന രീതിയില്‍ ടിയാനെ അയലോക്കക്കാര്‍ കണ്ടെത്തി. ആശാരിച്ച്യോട് സഹതാപമുള്ള നാലുപേര്‍ ആശാരിയേ കയ്യിലും കാലിലുമായി തൂക്കിപ്പിടിച്ച് വീട്ടിലേക്കെടുത്തു. താന്‍ വായുവില്‍ യാത്ര നടത്തുകയാണെന്നു മനസ്സിലാകാത്ത ആശാരി “ഡാ... ഈ ആശാരി മാവന്‍ എത്ത്ര കുടിച്ചാലും ദേ..പോലെ പയറുമണിപോലെ പൊവ്വൂടാ... പോടാ ...##?്@** ”

3 comments:

വിഷ്ണു പ്രസാദ് said...

-:)

സൂര്യോദയം said...

കൊള്ളാം... :-)
അക്ഷരപ്പിശാചുക്കള്‍ ശ്രദ്ധിക്കൂ...

krish | കൃഷ് said...

“ദാ പയറുമണിപോലെ പോകും..“

കൊള്ളാം.